Wednesday, June 1, 2011

മടക്കയാത്ര


ഇരുട്ടിന്റെ പുതപ്പിട്ട റോഡിലൂടെ ബസ് ആടിയുലഞ്ഞു ഓടിക്കൊണ്ടിരുന്നു. പുറത്തു ഇടയ്ക്കിടെ മിന്നി മറയുന്ന മിന്നാമിന്നികലായിരുന്നു ദിശ കാണിച്ചിരുന്നത്.ബസ്സില്‍ അവളുടെ മുന്നിലായി സ്കൂള്‍ യുനിഫോമിട്ട ഒരു പെണ്‍കുട്ടിയും ഒരു യുവാവും മാത്രമായിരുന്നു യാത്രക്കരായുണ്ടായിരുന്നത്.ബസ്സിനകത്തേക്ക് മിന്നിപ്പരന്നു വന്ന മിന്നിമിന്നിയ് കൈ നീട്ടി പിടിക്കാന്‍ നോക്കുന്നു ആ പെണ്‍കുട്ടി.യുവാവ് മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുകയാണെന്ന് തോന്നുന്നു.പിറകിലത്തെ സീറ്റില്‍ കണ്ടക്ടര്‍ അന്നത്തെ ചില്ലറ എണ്ണുന്നു.

മഴച്ചാറ്റല്‍ ബസിനുള്ളിലേക്ക് വീശാന്‍ തുടങ്ങിയപ്പോള്‍ ഷട്ടര്‍ താഴ്ത്തിയിട്ടു.എവിടെക്കനെന്നു അറിയാത്ത യാത്രയാനവളുടെത്.ലാസ്റ്റ് സ്റ്റോപ്പില്‍ ഇറങ്ങണം;അത്രയേ കരുതുന്നുള്ളൂ. അവള്‍ സ്സീട്ടിലേക്ക് ചാരി കണ്ണുകള്‍അടച്ചു.ആരും അറിയാത്ത ഏതെങ്കിലും നാട്ടിലെത്തണം. സ്റ്റാന്‍ഡില്‍ നിന്നും ഏറ്റവും ദൂരെ തന്നെ പോകുന്ന ബസ് പിടിച്ചത് അതായിരുന്നു.മൂന്നു ബസ്സുകള്‍ മാറി മാറി പകല്‍ മുഴുവന്‍ യാത്ര ചെയ്തതിന്റെ ക്ഷീണം നല്ലവണ്ണം ഉണ്ട്.

ഇരുപതാം വയസ്സില്‍ കാമുകന്റെ കൂടെ നാട് വിട്ടത് നാട്ടില്‍ നല്ല ഒരു ജീവിതം കേട്ടിപടുക്കാന്‍ വീട്ടുകാര്‍ സമ്മതിക്കില്ല എന്ന് അവന്‍ പറഞ്ഞത് കൊണ്ട് മാത്രംആയിരുന്നു.അറിയാത്ത നാട്ടില്‍ പോയി ജീവിക്കാം. അങ്ങനെയാണ് മംഗലാപുരത്ത് എത്തിയത്.ഇരുട്ടുനതിനു മുന്നേ വരാം എന്ന് പറഞ്ഞു അവന്‍ ഇറങ്ങി പോയി;പണി എന്തെങ്കിലും കിട്ടുമായിരിക്കും....ഇരുട്ട് ആകുന്നതിനു മുന്നേ വന്നു....പക്ഷെ അത് അവന്‍ ആയിരുന്നില്ല.അവള്‍ക്കരിയാത്ത ഏതോ ഭാഷ സംസാരിക്കുന്ന തല നിറയെ പൂ ചൂടിയ ഒരു തടിച്ച സ്ത്രീ.കൂടെ ഒരു വാതരോഗിയെ പോലെ ഉള്ള പുരുഷനും.ആ സ്ത്രീ പറഞ്ഞത് അയാള്‍ അവള്‍ക്കു മനസ്സിലാകി കൊടുത്തു.രൂപ പത്തായിരം വാങ്ങി അവളെ അവര്‍ക്ക് വിറ്റ് ഉച്ചക്ക് മുന്നേ അവന്‍ നാട് വിട്ടത്രേ.അവരുടെ കൂടെ പോകാന്‍ വിസ്സമ്മതിച്ചു;എതിര്‍ത്ത്.കരിവീട്ടി പോലുള്ള രണ്ടു കരങ്ങള്‍ വന്നു അവളെ പൊക്കിയെടുത്തു വാനില്‍ കയറ്റുകയായിരുന്നു.

പിറ്റേന്ന് മുതല്‍ അവളുടെ രാത്രികള്‍ക്ക് ഗുട്കായുടെയും ഡീസലിന്റെ ഗന്ധമുള്ള വിയര്‍പ്പിന്റെയും മണമായിരുന്നു.ലോരിതാവളത്തിലെ വടക്കേ ഇന്ത്യന്‍ ഡ്രൈവര്‍മാരുടെ പാന്‍പരാഗ് മണക്കുന്ന തുപ്പലുകല്ദേഹമോട്ടകെ ഒഴുകുമ്പോലുമ് അവള് കരഞ്ഞില്ല..താന്‍ ചെയ്ത തെറ്റിനുള്ള ശിക്ഷയാണിത് എന്ന് വിശ്വസിച്ചു.ആ ജീവിതവുമായി പൊരുത്തപ്പെട്ടു......പാന്മാസാല്യുടെ ഗന്ധമില്ലാത്ത പകലുകള്‍ അവളെ മടുപ്പിച്ചു.

കഴിഞ്ഞ മാസം ആദ്യം ചോര തുപ്പിതുടങ്ങിയപ്പോള്‍ ആശുപത്രിയില്‍ പോയതായിരുന്നു.ടെസ്റ്റ്‌ കള്‍ക്കൊടുവില്‍ ഡോക്ടര്‍ പറഞ്ഞു അവള്‍ക്കു എച്ച് ഐ വി പോസ്ട്ടിവ് ആണെന്ന്.പിന്നെടെന്തോക്കെയോ അദ്ദേഹം പറയുന്നുണ്ടായിരുന്നു.ഒന്നും കേട്ടില്ല.കേള്ക്കനമെനുണ്ടായിരുന്നില്ല.ചോര തുപ്പന്‍തുടങ്ങിയ കഥ ലോറി താവളം പരക്കെ അറിഞ്ഞു കഴിഞ്ഞു."ഇനി നീ ഇവടെ വേണ്ട".തടിച്ചി പറഞ്ഞു.ആറും നിന്നെ തേടി വരില്ല.കാശ് തരാം...എവ്ടെയന്നു വെച്ചാല്‍ നീ പൊയ്ക്കോ..."ഇന്ന്ആവ്ടെ നിനിറങ്ങി....എങ്ങോട്ടെന്നില്ലാതെ.

ബസ് ഇടക്കേതോ സ്റ്റോപ്പില്‍ നിര്‍ത്തി.വീണ്ടും പുറപ്പെട്ടു. അടുതാരോ വന്നിരുന്നതരിഞ്ഞു കണ്ണ് തുറന്നു. ഒരു പാമ്പ്..കൂടെ മൂന്ന് കുഞ്ഞുങ്ങളും...ഓമനത്തമുള്ള കുഞ്ഞുങ്ങള്‍ ..ഒന്നിനെ എടുത്തു സാരിക്കുള്ളില്ലോടെ ഗുട്ക മണക്കുന്ന മാരിടതിലേക്ക് വെച്ച്....തനിക്കുള്ളിലും അമ്മയോ?പുച്ഛത്തോടെ ചിരിച്ചു...മുന്‍സീറ്റില്‍ ഇപ്പോള്‍ യുനിഫോമിട്ട ഒരു പാമ്പ് വാലില്‍ മൊബൈല്‍ ഫോണ തിരുകിയ മറ്റേ പാമ്പിന്റെ ദേഹതോടോട്ടി കിടക്കുന്നു.മറ്റേ പാമ്പിന്റെ തല യുനിഫോമിന്റ ഉള്ളില്‍ ഇഴഞ്ഞു നടക്കുന്നു...വര്‍ഷങ്ങള്‍ക്കു മുന്നേ അവളും ഇങ്ങനെ ആയിരുന്നുഅല്ലോ...
പിറകിലെ സീറ്റില്‍ ചില്ലറ എന്നല്‍ മതിയാക്കി പത്തി ബാഗിനുള്ളില്‍ വെച്ച് ഒരു പാമ്പ് കിടന്നുറങ്ങുന്നു.മറ്റെല്ലാ സീറ്റിലും ഉണ്ട് ഒറ്റക്കും ഇണയായും അനേകം പാമ്പുകള്‍.

വീണ്ടും കണ്ണടച്ച്.ബസ് നിര്‍ത്തുമ്പോള്‍ കണ്ടക്ടര്‍ വിളിക്കുമായിരിക്കും.
പിന്നീട് കണ്ണ് തുറന്നപ്പോലെക്കും നേരം നന്നായി വെളുത്തിരുന്നു.ഒരു രാത്രി മുഴുവന്‍ ഓടിയ കിതപ്പോടെ ബസ് ഏതോ കയറ്റം കയറുന്നു. പാമ്പുകളെ ഒന്നിനെയും കാണാനില്ല.ആ പെണ്‍കുട്ടിയും യുവാവും ഇടക്കെപ്പോഴോ ഇറങ്ങി എന്ന് തോന്നുന്നു.പിറകിലത്തെ ലോങ്ങ്‌ സീറ്റില്‍ കണ്ടക്ടര്‍ ബാഗ് തലക്കടിയില്‍ വെച്ച് കിടന്നുറങ്ങുന്നു.മറ്റൊരു സീറ്റില്‍ വേറെ ഒരാളും...കാക്കിയിട്ട....ഡ്രൈവര്‍ അല്ലെ അത്.....ആന്തലോടെ ഓര്‍ത്തു.... അപ്പോള്‍ ബസ് ഓടിക്കുന്നത്........?ചാടിയെഴുന്നേറ്റു മുന്നിലേക്കോടി... സ്ടിയരിംഗ് വീല്‍ തനിയെ കറങ്ങുന്നു ....... സീറ്റില്‍ കീരിയോടോത്തു ഇണ ചേരുന്ന പാമ്പും ...